കേരളത്തിലെ നിരത്തുകളിലൂടെ വാഹനം ഓടിക്കണമെങ്കിൽ സർക്കാരിന് ടാക്സ് അടയ്ക്കണം. വാഹനത്തിനും ടാക്സ് അടയ്ക്കണം. ഇത് കൂടാതെയാണ് ഗുഡ്സ് വാഹനങ്ങളിൽ സാധനങ്ങൾ കയറ്റി വന്നാൽ ഏമാൻമാർ വക പ്രത്യേക പിഴ പിരിവ് നട്ടംതിരിഞ്ഞ് ഡ്രൈവർമാർ. ഇരുപതിനായിരത്തിന്റെ പെട്ടി ഓട്ടോയ്ക്ക് കമ്പി കയറ്റി എന്ന കാരണത്താൽ മുപ്പത്തിനായിരത്തിന്റെ പിഴ.പാലായിലെ ഓട്ടോ തൊഴിലാളികൾ തങ്ങളുടെ ദുരിതം പറയാൻ ജോസ് കെ മാണി എം പി യുടെ വസതിയിൽ ചെന്നപ്പോൾ ജോസ് കെ മാണിക്കും കാര്യങ്ങൾ ബോധ്യമായി .
ഞങ്ങളെങ്ങനെ ജീവിക്കും സാറെ.ഞങ്ങടെ ഓട്ടം കുറഞ്ഞു.ഇപ്പോൾ വാഹന പരിശോധകർ മുടിഞ്ഞ തുക പിഴയായി ഈടാക്കുമ്പോൾ ഞങ്ങളെങ്ങനെ മുന്നോട്ടു ജീവിക്കും സാറ് തന്നെ പറയ് .സംയുകത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ജോസുകുട്ടി പൂവേലിയുടെയും,ടോമി കണ്ണംകുളത്തിന്റെയും നേതൃത്വത്തിലാണ് തൊഴിലാളികൾ പരാതിയുടെ ഭാണ്ഡക്കെട്ടുകൾ അഴിച്ചു വച്ചത്.
ചെറുകിട ചരക്ക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ചുമത്തുന്ന വൻ പിഴ ഈടാക്കൽ മൂലം തൊഴിൽ നിർത്തിവയ്ക്കേണ്ട സ്ഥിതിയാണെന്നും ഇതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് പാലാ നഗരത്തിലെ പെട്ടി ഓട്ടോ തൊഴിലാളികൾ ജോസ്.കെ.മാണി എം.പിക്ക് നിവേദനം നൽകി.കഴിഞ്ഞ ദിവസം മണർകാട് വച്ച് കെട്ടിട സാമഗ്രികളും ആയി വന്ന വാഹനത്തിന് മുപ്പതിനായിരത്തിൽ പരം രൂപ പിഴ നൽകുകയുണ്ടായി.
കെട്ടിട നിർമാണത്തിനാവശ്യമായ നീളം കൂടിയ ഇരുമ്പുകമ്പികൾ ,മേച്ചിൽ ഷീറ്റുകൾ, പൈപ്പുകൾ എന്നീ വസ്തുക്കൾ കുറഞ്ഞ അളവിൽ പണിസ്ഥലത്ത് എത്തിക്കുന്നത് ചെറുകിട ചരക്ക് വാഹനങ്ങളിലാണെന്നും ഈ വസ്തുക്കളുടെ നീക്കം തടസ്സപ്പെടുന്ന രീതിയിലാണ് പിഴ ഈടാക്കൽ എന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി.ഭീമമായ തുകയാണ് പിഴ ചുമത്തുന്നത് ‘വാഹന ഉടമയ്ക്ക് നികുതിക്കു പുറമെ പിഴ തുക കൂടി അടച്ച് വാഹനം ഓടിക്കുവാൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ചെറുകിട ചരക്കു വാഹനങ്ങൾ ഓടിച്ച് സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുന്ന ആയിരങ്ങൾക്ക് പ്രതികൂലമായ കൊടുംപിഴ ഈടാക്കൽ പിൻവലിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം; തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്ന വിഷയം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ജോസ്.കെ.മാണി അറിയിച്ചു.
Cred:kottayam media