മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. പിവി ശ്രീനിജൻ എംഎൽഎ നൽകിയ കേസിലാണ് സുപ്രീംകോടതി ഇടപെടൽ.
Also Read: Bharat Gaurav Train: രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കി ഐആര്‍സിടിസീ
പട്ടിക ജാതി -പട്ടിക വർഗ പീഡന നിരോധനനിയമപ്രകാരം കേസെടുക്കാനാവില്ല, നിലനിൽക്കുന്നത് അപകീർത്തിക്കെതിരായ കുറ്റം മാത്രമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
3 ആഴ്ചയ്‌ക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിശോധിക്കും.
എറണാകുളം എളമക്കര പൊലീസാണ് പി വി ശ്രീനിജന്‍ എം എല്‍ എയുടെ പരാതിയില്‍ ഷാജനെതിരെ കേസെടുത്തിരിക്കുന്നത്.
മറുനാടൻ മലയാളിക്കെതിരെ നടന്ന പോലീസ് പരിശോധനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം വിവിധ പ്രദേശങ്ങളിൽ നിന്ന്, വിവിധ പത്രപ്രവർത്തക മേഖലകളിൽ നിന്നും ഉയർന്നുവന്നിരുന്നു.
സമൂഹത്തിലെ വിവിധ ആളുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ടുവന്നിരുന്നു. ജനാധിപത്യത്തിൻറെ പ്രധാന ഘടകമായ പത്രപ്രവർത്തന മേഖലയെ അടിച്ചമർത്താൻ ശ്രമിക്കുന്നു എന്ന ആരോപണമാണ് മാധ്യമപ്രവർത്തകർ ഒരുമിച്ച് നിന്ന് പ്രതിഷേധം അറിയിച്ചത്.