കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇപ്പോള്‍ നടക്കുന്നത് ഭരണഘടന വിരുദ്ധമായ നീക്കങ്ങളെന്ന് സെൻ്റർ ഫോർ കോണ്‍സ്റ്റിറ്റ്യൂഷണല്‍ സ്റ്റഡീസ് ആൻഡ് റിസർച്ച്.മത്സരിക്കാത്ത വ്യക്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിന് പ്രത്യേക സാഹചര്യം വേണം. ജനങ്ങള്‍ തെരഞ്ഞെടുത്ത അംഗങ്ങള്‍ യോഗം ചേർന്ന് നേതാവിനെ തീരുമാനിക്കണം . ഇത് ജനങ്ങളെ അറിയിക്കണം. എ ഐ സിസി രഹസ്യമായി നിയുക്ത എംഎല്‍എമാരെ കണ്ടത് ഭരണഘടന വിരുദ്ധ നടപടിയാണെന്നും ജനറല്‍ സെക്രട്ടറി അഡ്വ. ശിവൻ മഠത്തില്‍.
മുഖ്യമന്ത്രിയാകാനുള്ള വ്യക്തി അലപ്പുഴ എംപിയാകാൻ രാജസ്ഥാനില്‍ നിന്നുള്ള എം.പി സ്ഥാനം കാലാവധിക്ക് മുൻപ് രാജിവെച്ചു. ഇപ്പോള്‍ ആലപ്പുഴ എം.പിയാണ്. ഇനി മുഖ്യമന്ത്രിയാകാൻ ഈ പദവിയും രാജിവെക്കണം. ഇതിലൂടെ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ കൂടി ഉണ്ടാകും. ജനങ്ങളുടെ നികുതി പണം 75 കോടി രൂപയുടെ പാഴ് ചെലവാണെന്നും ഇവർ ആരോപിച്ചു.



