ലോകകപ്പ് ഫുട്ബോൾ ആദ്യസെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ഇന്ന് അർധരാത്രികഴിഞ്ഞ് 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് പോരാട്ടം.സെമിയിൽ നെതർലൻഡ്‌സിനെ ഷൂട്ടൗട്ടിൽ മറികടന്നെത്തിയ അർജന്റീന തുടരെ നാലുകളി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. ക്രൊയേഷ്യയാകട്ടെ കരുത്തരായ ബ്രസീലിനെ തോൽപ്പിച്ചാണ് സെമിയിലേക്ക് എത്തുന്നത്. അർജന്റീന മെസിയുടെ മികവിൽ പ്രതീക്ഷയർപ്പിക്കുമ്പോൾ ലൂക്കാ മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ ശ്രദ്ധാകേന്ദ്രം.
ലോകകപ്പിനെത്തുമ്പോൾ അർജന്റീനക്ക് കൂട്ടായി ഒരു ചരിത്രമുണ്ടായിരുന്നു. തുടരെ 36 കളികൾ തോൽക്കാതെ വന്ന ടീം.ക്വാർട്ടർ ഫൈനലിൽ കാനറിപ്പടയെ കെട്ടുകെട്ടിച്ച ശേഷമാണ് ക്രൊയേഷ്യ അർജന്‍റീനയെ നേരിടാന്‍ സെമിയിലേക്ക് എത്തുന്നത്.
നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്.
| Group56 |


