ചൈനയില്‍ കോവിഡ് അതിരൂക്ഷം. ഹെബെ പ്രദേശത്തെ ആശുപത്രിയില്‍ ഐസിയുവില്‍ സ്ഥലം ഇല്ലാത്തതിനാല്‍ രോഗികള്‍ ആശുപത്രി വരാന്തയില്‍ കിടക്കേണ്ട സ്ഥിതിയാണ്. കൂടുതലും പ്രായമായവരിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇത് മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യതയും കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ചൈനയിലെ വ്യവസായ പ്രവിശ്യയായ സെജിയാങ്ങില്‍ പ്രതിദിനം 10 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ചൈനയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കൊവിഡ് രൂക്ഷമായത്.
അതേസമയം ഇന്ത്യയിൽ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്‍ നടത്തും. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ജില്ലാകളക്ടര്‍മാരുടെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തുന്നത്. കൊവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ ആരോഗ്യകേന്ദ്രങ്ങളെയെല്ലാം സജ്ജമാക്കുന്നത് ലക്ഷ്യമാക്കിയാണ് മോക്ഡ്രില്‍ നടത്തുന്നത്.
| Group56 |


