കൊളിൻസ് നിഘണ്ടുവിലെ ഇക്കൊല്ലത്തെ വാക്ക് എ. ഐ. (Arificial Intellegence ). ആംഗ്ലോ -അമേരിക്കൻ കമ്പനി ആയ ഹാർപർ കൊളിൻസ് ആണ് കൊളിൻസ് നിഘണ്ടുവിന്റെ പ്രസാധകർ. എ. ഐ എന്ന പദത്തിന്റെ ഉപയോഗം ഇക്കൊല്ലം നാലിരട്ടിയായെന്നു പ്രസാധകർ പറയുന്നു. നിർമിത ബുദ്ധിയുടെ ഗുണദോഷങ്ങൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു വർഷമാണ് 2023. രണ്ടു തരം വാദങ്ങളാണ് ഉള്ളത്, മനുഷ്യ രാശിയുടെ വിപ്ലവകരമായ വളർച്ച യാകുമെന്നത് ഒരു വാദം.
|
---|
രണ്ടാമത്തേത് മനുഷ്യകുലത്തിനു മഹാവിപത്താകും എന്നതാണ്. കവിതയും ലേഖനവും എഴുതുന്ന ചാറ്റ് ജി.പി.ടി, ചോദ്യങ്ങൾക്കുത്തരം നൽകുന്ന, കവിതയും കഥയും, ലേഖനവും, ചിത്രവുമൊക്കെ തയാറാക്കുന്ന എ ഐ പ്രോഗ്രാമുകൾ ഇക്കൊല്ലം വലിയ ശ്രദ്ധനേടി. എ ഐ കാരണം തൊഴിൽ നഷ്ടമുണ്ടാകുമെന്ന് പലരും ഭയക്കുന്നു. എ ഐ സുരക്ഷ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിളിച്ച നൂറ് ലോക നേതാക്കളുടെ സമ്മേളനം ബുധനാഴ്ച തുടങ്ങി.
അപ്പോളാണ് കൊളിൻസ് നിഘണ്ടു എ ഐ യെ ഇക്കൊല്ലത്തെ വാക്കായി പ്രഖ്യാപിച്ചത്. എ ഐ യോട് മത്സരിച്ച വാക്കുകൾ ഇതൊക്കെയാണ് ബാസ്ബോൾ, കാനൻ ഇവന്റ്, ഡീബാങ്കിങ്, ഡി ഇൻഫ്ലുൻസിങ്, ഗ്രീഡ് ഫ്ലെഷൻ, നെപ്പോബേബി, സെമഗ്ളൂടൈഡ്, അൾട്രാ പ്രോസസ്ഡ്, യുലെസ് എന്നിവയാണ് ആ വാക്കുകൾ.