വയനാട്: മേപ്പാടി മീനാക്ഷിപ്പാലത്ത് തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നു. Refresh ചെയ്ത് ഏറ്റവും പുതിയ വാർത്ത അറിയുക.
LAST UPDATE: 07/07/2026, 01:10 PM
NDRF സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കനത്ത മഴയും കുത്തൊഴുക്കും തടസ്സമാകുന്നു. 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എത്രപേർ കുടുങ്ങിയെന്നതിൽ വ്യക്തതയില്ല.
മേപ്പാടിക്ക് സമീപത്തെ മീനാക്ഷിപ്പാലത്തിലെ തുരങ്കപാത നിർമാണ മേഖലയിലാണ് ദുരന്തം. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. റോഡ് പണിക്കായി നിരവധി തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നു.
നിർമാണാവശ്യത്തിനെത്തിച്ച വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. ഒരു ബസ് പൂർണമായും മണ്ണ് കൊണ്ട് മൂടി. ബസിൽ തൊഴിലാളികൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. അടുത്തുള്ള ഹോട്ടലിലേക്കും മണ്ണ് പതിച്ചു. വീടുകളിലേക്ക് മണ്ണ് എത്തിയിട്ടില്ല.
മന്ത്രി ടി. സിദ്ധിഖ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി അറിയിച്ചു. പരുക്കേറ്റവരെ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. പ്രദേശത്ത് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനം തുടരുകയാണ്. പുതിയ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.


