രാമപുരത്ത് കുറുനരിയുടെ അക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. ചിറകണ്ടം നടുവിലാമാക്കല്‍ ബേബി (58), ചിറകണ്ടം നെടുമ്പള്ളില്‍ ജോസ് (83), വളക്കാട്ടുകുന്ന് തെങ്ങുംപള്ളില്‍ മാത്തുക്കുട്ടി (53), ഭാര്യ ജൂബി (47) എന്നിവര്‍ക്കാണു കുറുനരിയുടെ അക്രമണത്തില്‍ കടിയേറ്റ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയാണ് നാലുപേരെ കടിച്ചത്.
Kerala Lottery Today Result 25.5.2023-Karunya Plus KN-471 ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക കേരള
പ്രഭാതസവാരി നടത്തി തിരികെ വീട്ടിലേക്കു വരുമ്പോഴാണു മുന്‍ പഞ്ചായത്ത് മെംബറായ ജോസിനെ ചിറകണ്ടം-ഏഴാച്ചേരി റോഡില്‍ വച്ച് മുഖത്തുചാടി കടിച്ചത്. ബേബിയുടെ മുഖത്തിന് പുറമേ കയ്യിലും കടിയേറ്റിട്ടുണ്ട്.
വിരല്‍ കുറുക്കന്‍ കടിച്ചെടുത്തു. മാത്തുക്കുട്ടിക്കു വീടിന്റെ മുറ്റത്താണു കടിയേറ്റത്. ഭാര്യ ജൂബി ഓടിയെത്തിയപ്പോള്‍ അവരെയും കടിച്ചു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
കോട്ടയം ജില്ലയിൽ വാഴൂർ പഞ്ചായത്തിൽ കാപ്പുകാട് പ്രദേശങ്ങളിൽ സന്ധ്യാസമയങ്ങളിൽ കുറുനരി കൂവുന്നത് സ്ഥിരമായി കേൾക്കുന്നതായി നാട്ടുകാർ പറഞ്ഞു. വളർത്തും മൃഗങ്ങളെ കുറുനരി ആക്രമിക്കതും പതിവായിട്ടുണ്ട് ഈ പ്രദേശങ്ങളിൽ




