പത്തായ പക്ഷി എന്ന പേര് വെള്ളി മുങ്ങായ്ക്കുണ്ട്. മച്ചിൽ പുറത്ത് താമസമാക്കി അവിടെ ഉള്ള എലികളെ ആഹരിച്ച് ജീവിക്കുന്ന പക്ഷിയാണ്. ഒരു തവണ അടയിരിക്കുമ്പോൾ നാല് മുട്ടകളാണ് സാധാരണ ഉണ്ടാകുന്നത്. കുഞ്ഞുങ്ങൾക്ക് ആഹാരം തേടുന്നതിൽ അമ്മയും അച്ഛനും ശ്രദ്ധിക്കുന്നു. പലപ്പോഴായി എലി ശല്യം കൂടുതലുള്ള ദേശങ്ങളിലേയ്ക്ക് കേരളത്തിൽ നിന്നും വെള്ളി മൂങ്ങ യെ കയറ്റുമതി ചെയ്യ്തിട്ടുണ്ട്. ദുർമന്ത്രവാദികൾ ഈ മുങ്ങയെ ലക്ഷ്യം വച്ചതോടെ ഇതിന്റെ സംഖ്യ കുറഞ്ഞു.
ഇന്നെത്തെ ലോട്ടറി ഫലം അറിയാം
Click Here
Kerala Lottery Result Today 30/10/2023, (Out) Win Win W.741 Winners-കേരള ലോട്ടറി ഫലം
Click Here
ഇപ്പോൾ അതീവ സംരക്ഷണ പട്ടികയിൽ ആണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്. കൃഷി ഉള്ള പാടങ്ങളിൽ പണ്ട് മൂങ്ങാ കുറ്റികൾ സ്ഥാപിച്ചിരുന്നു. വയലിലെ എലിശല്യം കുറക്കുന്നതിനായിരുന്നു. തെങ്ങിന്റെ കവളൻ മടൽ ഭാഗം ആറ് അടി ഉയർത്തിൽ കണ്ടത്തിന്റെ പല ഭാഗങ്ങളിൽ നാട്ടിനിർത്തുന്ന രീതിക്കാണ് മുങ്ങാക്കുറ്റികൾ എന്നു വിളിച്ചിരുന്നുന്നത്.
ഒരേ സമയത്ത് 4 കുഞ്ഞുങ്ങൾ മുട്ടവിരിഞ്ഞ് പുറത്തു വന്നാലും രണ്ട് എണ്ണം മാത്രമായിരിക്കും അമ്മയ്ക്കും അച്ഛനുമൊപ്പം പറന്നു പോകാറുള്ളത്. മറ്റു രണ്ടെണ്ണത്തിന്റെ ശേഷിക്കുറവും മറ്റ് ഉള്ളവരെ പോലെ പറക്കാൻ ശമിക്കുന്നതും അവയെ അപകടത്തിലാക്കുന്നു.
ലോട്ടറി ഫലം അറിയാം
Kerala Lottery Results-Results are known daily-Today's results-ഇന്നത്തെ ഫലങ്ങൾ
തുടർന്ന് കൂട്ടിൽ നിന്ന് താഴെ വീണ് മരണം സംഭവിക്കാം. ഇത്ര അധികം എലികളെ തിന്നുന്ന ഒരു പക്ഷി വേറെ ഇല്ല. കുഞ്ഞുങ്ങൾ പിറന്നു കഴിഞ്ഞാൽ രണ്ടെലിയുടെ സ്ഥാനത്ത് നാലും അഞ്ചും എണ്ണം വരെ ആകാം. ചില ഭക്തർ വെള്ളിമൂങ്ങയെ മഹാലക്ഷ്മിയുടെ വാഹനമായും സങ്കൽപ്പിച്ച് ആരാധിച്ചു പോരുന്നു. അറിവുകൾ നൽകിയത് ഡോ: ബി.ശ്രീകുമാർ . പക്ഷിനിരീഷകൻ .വാഴൂർ ഗ്രാമപഞ്ചായത്തിൽ കൊടുങ്ങൂർ കീച്ചേരിപ്പടിയിൽ പനയിൽ വെള്ളിമൂങ്ങായേയും കുഞ്ഞുങ്ങളെയും കണ്ടെത്തി.
സമീപ പ്രദേശത്തെ വീടുകളിൽ രാത്രിയിൽ വന്നിരിക്കും. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനു, ചിത്രകാരൻ ഡാവിഞ്ചി സുനിൽ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും വെള്ളിമൂങ്ങായ്ക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ എടുത്തു.