![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
തമിഴ്നാട്ടിലെ കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ കടബാധ്യതയെന്ന് സൂചന. കോട്ടയം പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്ന് രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചു.
കുടുംബത്തിന് രണ്ടു കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കാഞ്ഞിരത്തുംമൂട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇവർ അവിടെ തുണിക്കട നടത്തിയിരുന്നു. സാമ്പത്തിക ബാധ്യത കാരണം കട പൂട്ടി.പ്രധാനറോഡില്‍നിന്ന് മാറിയുള്ള കൃഷിയിടത്തിലാണ് കോട്ടയം രജിസ്‌ട്രേഷനിലുള്ള കാര്‍ നിര്‍ത്തിയിട്ടിരുന്നത്. ഇതിനുള്ളിലായാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്.






