പാലാ: വീടിനു സമീപത്ത് നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പാലാ വെട്ടുകല്ലേൽ ഷിജോ (48) ആണ് വനംവകുപ്പിന്റെ പിടിയിലായത്.
സംഭവത്തെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് പോലീസും എരുമേലിയിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഷിജോയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ പെരുമ്പാമ്പിന്റെ മാംസം കണ്ടെടുത്തത്. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന 3 കിലോയോളം വരുന്ന മാംസമാണ് പിടിച്ചെടുത്തത്.
നിയമവിരുദ്ധമായി വന്യജീവിയെ പിടികൂടി മാംസം കൈവശം വച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.
വന്യജീവികളെ ഉപദ്രവിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. വിവരം ലഭിക്കുന്ന പക്ഷം അടുത്തുള്ള വനംവകുപ്പ് ഓഫീസിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
%20(1).jpg)

