കോട്ടയം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചു.വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി. ജാതി അധിക്ഷേപമടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർഥി സമരത്തിന് പിന്നാലെ സിനിമാ മേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു.
അതേസമയം വിവാദങ്ങൾ അടങ്ങുന്നില്ല.കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ശങ്കർ മോഹന്റെ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചെന്ന് ആവർത്തിച്ച് വനിതാ തൊഴിലാളികൾ. ദളിത് വിഭാഗത്തിൽപ്പെട്ടവർ ശുചികരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഇല്ലെന്ന് അടൂർ പറയുന്നത് തെറ്റാണെന്നും ഇവർ പറഞ്ഞു.ദളിത് ശുചികരണ ജോലിക്കാരെ നിർബ്ബന്ധിച്ച് അടിമപ്പണി ചെയ്യിച്ചിരുന്നുവെന്ന ആരോപണം തന്റെ അന്വേഷണത്തിൽ പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നായിരുന്നു അടൂർ രാജിക്കത്തിൽ പറഞ്ഞിരുന്നത്. ഈ ജോലിക്കാരിൽ ആരുംതന്നെ പട്ടികജാതിയിൽ പെടുന്നവരല്ല. നായരും ക്രിസ്ത്യാനിയും ആശാരിയുമെല്ലാമണവരെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ വാദം തെറ്റാണെന്നാണ് തൊഴിലാളികൾ പറയുന്നത്. തങ്ങളിൽ ഒരാൾ ഒരാൾ ദളിത് വിഭാഗത്തിൽപ്പെട്ടയാളും മൂന്ന് പേർ ഒബിസി വിഭാഗത്തിൽപ്പെട്ടവരാണെന്ന് ഇവർ പറയുന്നു. ഇതിൽ മൂന്ന് പേർ വിധവകളാണ്. സമരം ചെയ്തതിന്റെ പേരിൽ വേട്ടയാടുന്നുവെന്നും ജീവനക്കാർ ആരോപിച്ചു.
| Group56 |


