വാഴൂർ: ഏപ്രിൽ നാലിന് കോട്ടയം മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ പെൺപൂരം എന്ന പേരിൽ നടക്കുന്ന ഗജമേളയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒമ്പത് പിടിയാനകൾ ആനകൾ പങ്കെടുക്കുന്നു.കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഉത്സവമായിരിക്കും വാഴൂരിൽ നടക്കുന്നത്.ഒരു ദേശത്തിൻറെ ഉത്സവമായി മാറുമ്പോൾ വാഴൂർ ഗ്രാമ- ഗ്രാമാന്തരങ്ങൾ കൊടുങ്ങൂരിലേക്ക് ഒഴുകിയെത്തും.ഏപ്രിൽ നാലിന് ദേവി ക്ഷേത്രത്തിൽ ഏറ്റവും വലിയ ഗജമേള നടക്കുമ്പോൾ,സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള, സൗന്ദര്യത്തിനും ശക്തിക്കും പേരുകേട്ട പിടിയാനകൾ അണിനിരക്കുമ്പോൾ, ആനപ്രേമികളെയും ഉത്സവ പ്രേമികളെയും ഒരുപോലെ ത്രസിപ്പിക്കുന്ന ഒന്നായി പൂരം മാറും എന്നതിന് യാതൊരു മാറ്റവും ഇല്ല.
2012 വരെ തിടമ്പേറ്റിയിരുന്നത് വൈജയന്തി എന്ന സുന്ദരിയായ പിടിയാനയായിരുന്നു. വൈജയന്തി ചെരിഞ്ഞതിനുശേഷം തോട്ടയ്ക്കാട് പാഞ്ചാലി, ഗുരുവായൂർ ദേവി, പ്ലാത്തോട്ടം മീര തുടങ്ങി നിരവധി ആനകളാണ് തുടർന്ന് ഇങ്ങോട്ട് തിടമ്പേറ്റിയിരുന്നത്. ആഘോഷങ്ങൾ നിയന്ത്രിക്കപ്പെട്ടിരുന്ന കാലത്ത് പോലും കുറവില്ലാത്ത തരത്തിൽ പൂരം ആഘോഷിച്ചു.
വിവിധ പ്രദേശങ്ങളിൽ നിന്നായി താള,വാദ്യ, മേള അകമ്പടിയോടെ ഒഴുകിയെത്തുന്ന കാവടി ഘോഷയാത്ര മണ്ണിനെയും മനസ്സിനെയും വിണ്ണിനെയും ഒരുപോലെ ആനന്ദത്തിൽ ആറാടിക്കുന്നു. കാവടിഘോഷയാത്രയിൽ എല്ലാവർഷവും വ്യത്യസ്തത പുലർത്തുന്ന ഇളപ്പുങ്കൽ കാവടിഘോഷയാത്ര കമ്മിറ്റി ഇത്തവണയും പൂർവാധികം ഭംഗിയായി നടത്തുന്നതിനുള്ള ഒരുക്കത്തിലാണ്.
തൊട്ടടുത്ത് മലേക്കുന്നേൽ കാവടിഘോഷയാത്ര കമ്മറ്റി അണിയറയിൽ ഒരുങ്ങുന്നു. കാവടിഘോഷയാത്രകളിൽ വ്യത്യസ്തത പുലർത്തുവാൻ ഇരുകൂട്ടരും കഠിനമായ പ്രയത്നത്തിലാണ്.ഇങ്ങനെ വിവിധ പ്രദേശങ്ങളിൽ കാവടി ഘോഷയാത്രകൾ അണിയറയിലാണ്. എന്തായാലും 26-ാം തീയതി മുതൽ തുടർന്നങ്ങോട്ട് ആഘോഷങ്ങളുടെ ദിനങ്ങളാണ് വാഴൂർ കരക്കാർക്ക്.
| Group63 |



