![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
ഇന്ത്യയെ രണ്ടാം T20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ അന്താരാഷ്ട്ര T20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലിയും രോഹിത് ശർമയും. മൂന്നിന് 34 എന്ന അനിശ്ചിതാവസ്ഥയിൽ നിന്ന് ഇന്ത്യയെ കരകയറ്റി, 59 പന്തിൽ രണ്ട് സിക്‌സറുകളും ആറ് ഫോറുകളും സഹിതം 76 റൺസ് നേടി കോഹ്‌ലി ടീമിനെ സുരക്ഷിതമാക്കി.11 വർഷത്തിന് ശേഷം രാജ്യം T20 ലോകകപ്പിൽ മുത്തമിട്ട ശേഷം, “ഇത് എൻ്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങൾ നേടാൻ ആഗ്രഹിച്ചത് ഇതാണ്," എന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.
T20 ലോകകപ്പ് വിജയത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ T20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തൻ്റെ തീരുമാനം രോഹിത് ശർമ്മ പ്രഖ്യാപിക്കുകയുണ്ടായി. “ഇത് എൻ്റെ അവസാന T20 മത്സരമായിരുന്നു.
ഈ ഫോർമാറ്റിനോട് വിട പറയാൻ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെട്ടു. ഈ ഫോർമാറ്റിലാണ് ഞാൻ എൻ്റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്," രോഹിത് പറഞ്ഞു.