വാഴൂർ: നടപ്പാതയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ മതിലുകൾ കെട്ടുകയും, ആ മതിലുകൾ ഇടിഞ്ഞ് വഴിയിലേക്ക് വീഴുകയും ചെയ്യുന്ന അവസ്ഥയിൽ നിൽക്കുകയാണ്.അധികാരികളോട് കാര്യം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല. നിരവധി വീടുകളിലേക്ക് ഉള്ള പാതയാണിത്. സമീപവാസികളും, രാഷ്ട്രീയ പ്രവർത്തകരും, അധികാരികളും ഇടപെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് ഈ വഴിയെ ആശ്രയിച്ച് കഴിയുന്ന ആനിക്കാട്ടുപറമ്പിൽ ഷിഹാദ് (നഹാസ്) പറഞ്ഞു.15 വർഷമായി, അധികാരികൾ എത്തുമ്പോൾ അളന്നു തിട്ടപ്പെടുത്തി ഉടൻ തന്നെ മതിലുകൾ ഫലവത്താക്കാം എന്ന് വാക്കു കൊടുക്കുകയാണ് ചെയ്യാറ് എന്ന് ഷിഹാദ് പറഞ്ഞു.
വാഴൂർ മുസ്ലിം ജമാ-അത്ത് വച്ച്, വഴിയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ തമ്മിൽ 1994 ജൂൺ മാസം ഇരുപതാം തീയതി , ജമാ-അത്ത് പ്രസിഡന്റിന്റെ മധ്യസ്ഥതയിൽ വഴി പ്രശ്നത്തെപ്പറ്റി ഒത്തുതീർപ്പാക്കാൻ വിളിച്ചുകൂട്ടിയ യോഗത്തിൽ, മൂന്നടി വീതിക്ക് വഴി നടക്കുന്നതിന് യാതൊരുവിധ മാർഗ്ഗ തടസ്സവും ഉണ്ടാക്കില്ല എന്ന് പരസ്പരം സമ്മതിച്ച് കരാർ ഒപ്പിട്ടു.എന്നാൽ യാതൊരു മാറ്റവുമില്ലാതെ അന്നുമുതൽ തുടങ്ങിയ വിഷയമാണ് മാറാതെ നിലനിൽക്കുന്നതെന്ന് ആനിക്കാട്ടുപറമ്പിൽ ഷിഹാദ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഗ്രാമപഞ്ചായത്ത് അംഗവും, മണിമല പോലീസ് അധികാരികളും പ്രശ്നങ്ങൾ കാണുകയും ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇരുവശങ്ങളിലേയും സ്ഥല ഉടമകളോട് കാര്യം ധരിപ്പിക്കുകയും, എന്നാൽ ഓരോ ഒഴിവുകേടുകൾ പറഞ്ഞു പിന്മാറുകയും ആണ് ചെയ്യാറ് എന്ന് സമീപവാസികൾ പറഞ്ഞു.
പ്രായമായവരും കുട്ടികളും സഞ്ചരിക്കുന്ന നടപ്പാത ഏത് സമയത്തും അപകടാവസ്ഥയിലേക്ക് മാറും എന്നതിന് മാറ്റമില്ല . എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിച്ച് സഞ്ചാരയോഗ്യമായ രീതിയിൽ വഴി മാറ്റിയെടുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് വഴി ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.


.jpeg)

