ഹയർ സെക്കൻഡറിയിൽ 77.81 ശതമാനമാണ് വിജയം. 2,88,394 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. 41 വിദ്യാർത്ഥികൾക്ക് ഫുൾമാർക്ക് ലഭിച്ചു. എറണാകുളത്താണ് വിജയശതമാനം കൂടുതൽ. വിജയ ശതമാനം കുറവ് കാസർകോട് ജില്ലയിലാണ്.
സർക്കാർ സ്കൂളുകളിൽ 73.23ശതമാനമാണ് വിജയം.എയ്ഡഡ് സ്കൂളുകളിൽ 82.16 ശതമാനമാണ് വിജയം. അണ്‍ എയ്ഡഡ് - 75.91%, സ്പെഷ്യൽ സ്കൂൾ - 86.40 എന്നിങ്ങനെയാണ് വിജയശതമാനം. 3,70,642 വിദ്യാര്‍ത്ഥികളാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. 30,145 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എപ്ളസ് നേടി. 57 സ്കൂളുകൾക്ക് നൂറു മേനി വിജയം നേടാൻ കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് ഈ വർഷത്തെ വിജയ ശതമാനം. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. സേ പരീക്ഷ ജൂൺ 21 മുതൽ നടക്കും. വൈകിട്ട് 3.30 മുതൽ ഓൺലൈനിൽ ഫലം അറിയാം.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
www.results.kite.kerala.gov.in കൂടാതെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈൽ ആപ്പുകള്‍ വഴിയും ഫലമറിയാം.

.jpeg)


