കുന്നുകൾക്കിടയിലുള്ള താഴ്ന്ന പ്രദേശം മറികടന്ന് കൃഷിഭൂമികളിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് വർഷങ്ങൾക്ക് മുൻപ്ഈ പാലം പാലക്കാട് എറണാകുളം ഹൈവേയുടെ മുകളിലൂടെ നിർമിച്ചത് .എന്നാൽ ഇപ്പോൾ ഒരുവശത്തു മാത്രം കൈവരികൾ ഉള്ള കാര്യമായ സുരക്ഷയില്ലാത്ത കനാൽ ഭാഗത്തുകൂടി 100 കണക്കിന് പേർ ഒരുമിച്ച് പോകുന്നതും കനാലിൽ കുളിക്കുന്നതും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പലതവണനാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇടതടവില്ലാതെ വാഹനങ്ങൾ കുതിച്ചു പായുന്ന ഹൈവയുടെ മുകളിൽ വെള്ളത്തിലേക്ക് മറിയുന്നതും കനാലിനു അരികിലൂടെ നടക്കുന്നതും കാണുന്നവരിൽ ഭയം നിറച്ചിരുന്നു നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും മുന്നറിയിപ്പ് അവഗണിച്ച് പല ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ എത്തിയതോടെ നാട്ടുകാർക്കും ജനബാഹുല്യവും വാഹന ബാഹുല്യവും ശല്യമായി മാറിയിരുന്നു. തുടർന്ന് പഞ്ചായത്ത് അംഗം ഡീനാ മോൾ അധികൃതർക്ക് പലതവണ പരാതി നൽകിയിരുന്നു
തുടർന്ന് ഇന്നലെ രാവിലെ ജലവിഭവ വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. അരുൺ ലാലിൻ്റെ നേതൃത്വത്തിൽ എത്തിയ സംഘം സ്ഥലത്ത് പ്രവേശനം നിരോധിച്ചു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പഞ്ചായത്ത് അധികൃതർ പോലീസിന്റെ സഹായം തേടിയതോടെ ഇവിടെ എത്തുന്നവരെ പോലീസ് തിരിച്ചയക്കുകയാണിപ്പോൾ.




