തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് കടുത്ത വയറുവേദനയെന്ന് പറഞ്ഞ് പെൺകുട്ടി പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തനിക്ക് ആർത്തവ വേദനയാണെന്നും പെയിൻ കില്ലർ മരുന്ന് മാത്രം മതിയെന്നുമായിരുന്നു പെൺകുട്ടി ഡോക്ടർമാരോട് പറഞ്ഞത്.
രാത്രി 12 മണിയോടെ പെൺകുട്ടി ശുചിമുറിയിൽ കയറി. ഇതിനു പിന്നാലെ ശുചിമുറിയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ചെന്ന് പരിശോധിച്ചപ്പോൾ പ്രസവം കഴിഞ്ഞതിന്റെ ലക്ഷണങ്ങൾ കണ്ടു. എന്നാൽ പെൺകുട്ടിയോട് ചോദിച്ചപ്പോൾ ഒന്നും പറയാൻ തയ്യാറായില്ല.



