ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ. നേരത്തെ കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുനെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കും ഊന്നുകൽ എസ് എച്ച് ഒയ്ക്കുമെതിരെ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വഴി ഭീഷണിയും അധിക്ഷേപവും നടത്തിയതിന് പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണമായത്.


